ഏട് മാസിക . 2009 december

രചനകള്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

7/1/09

മൂന്ന് കവിതകള്‍

രെഹന ഖാലിദ്

കര്‍മ്മഫലം

മധുരം പോലെ അലിഞ്ഞുചേര്‍ന്ന്

അല്ലെങ്കില്‍‍ ചെളിപോലെ അടിയിലൂര്‍ന്ന്

അതുമല്ലെങ്കില്‍‍ പാട പോലെ മുകളില്‍ പടര്‍ന്ന്...


പ്രപഞ്ചം

ഉപമകളില്ലാതെ രചിക്കപ്പെട്ട

ഏറ്റവും വലിയ കവിത.

ചിത്തം

ചിതലരിക്കാത്തത്

ചിതയിലെരിയാത്തത്

...................................................

മഴക്കാല കാഴ്ച്ചകള്‍

വിജയ ലക്ഷ്മി

ഇളം തെന്നലിക്കിളി ക്കൂട്ടുമ്പോള്‍


കിലുകിലാരവത്താല്‍ ...


ഉന്മാദനൃത്ത ചുവടുകള്‍ വെച്ചിളകിയാടും,


മാമരചില്ലകള്‍ കെട്ടിപ്പുണരും വള്ളികള്‍ !


കണ്ണുകള്‍ക്കാനന്ദ രസം - പകരുമാ കാഴ്ച്ചകള്‍ !


അങ്ങാകാശ മേലാപ്പില്‍ - കരിമുകിലിഴഞ്ഞു കിഴക്കിന്‍ ,


ദിശയില്‍ സംവദിക്കവേ ..


തുള്ളിക്കൊരു കുടം മഴയായ്‌ - ഭൂമിക്ക് ദാഹം തീര്‍ക്കാന്‍ !


ജീവജാലങ്ങള്‍ തന്‍ - കുടിവെള്ള വറുതിക്കറുതിയായ് !


പൊഴിച്ചത് പുഴയായ്‌ മാറി ,


വഞ്ചി കണക്കിനു തുഴഞ്ഞു പ്പോകുന്നിതോ -


ഇരുചക്ര ,നാല്‍ചക്ര വാഹനങ്ങള്‍ !


പാതയോരത്തു ..കാല്‍നട പ്പാതകള്‍ -


കണ്ണില്‍ പെടാതുഴലുന്ന ജനം , മറിഞ്ഞു ഗര്‍ത്തങ്ങളില്‍ വീണു-


കൈ ,കാലിനെല്ലുനുറുങ്ങിയും ,


ആതുരാലയത്തിലഭയം തേടുന്നോര്‍ !


ഓടകള്‍ പ്പൊട്ടിയൊഴുകി ചേരുന്നു ....


ഡങ്കിപ്പനി ,എലിപ്പനി ,പന്നിപ്പനി ,കോളറ ...


ഭയാനകം , മരണത്തിന്‍ കാലൊച്ചകള്‍ !


ഇളം തെന്നല്‍ വീശി , ക്കൊടുങ്കാറ്റായ് മാറി -


പ്രകൃതി തന്‍ ,വികൃതി താണ്ഢവം !


മക്കളെ പേറിനിന്നോരാ വരിക്കപ്ലാവ് ,


തായ് വേരിളകി വീടിന്നു മേല്‍കൂരയില്‍ -


പതിക്കവേ ... ഇനിയെന്തെന്ന് ... പറയേണ്ടതില്ലയ്യോ


ഭീകരക്കാഴ്ച്ചകള്‍ ! ഇതും മഴക്കാലക്കാഴ്ച്ചകള്‍ !!!

ചെരുപ്പ്

മുഫാദ്



ഇരയുടെ മൌനം

ചെരിപ്പുകള്‍ കാലുകള്‍ക്കൊരു കരുതലാണ്

മുള്ളും കൊള്ളിയും തറക്കരുതെ എന്ന് പറഞ്ഞ്

കാലില്‍ ആദ്യമായി ചെരിപ്പിട്ടതും

പതിയെ വേച്ച് വെച്ചതൊരു ശീലമായതും ...

വേട്ടക്കാരന്‍റെ അലമുറകള്‍

ഒരുകൂട്ടം ചെരിപ്പുകളുണ്ട് വേട്ടക്കാരന്

ഇരകളുടെ രക്തമൂറ്റി കാലില്‍ പ്രതിഷ്ഠിച്ചവ

കല്ലും മുള്ളും കൊള്ളിയും

ഇരയുടെ ഹൃദയത്തില്‍ തറച്ച് വള്ളികള്‍ തീര്‍ത്തവ...

വേട്ടയുടെ അവസാനം

ഇരയുടെ വേട്ടയ്ക്ക് പ്രായോജകരില്ല

രക്തമൂറ്റിക്കുടിക്കാന്‍ യന്ത്രങ്ങളുമില്ല

കാതങ്ങളോളം തഴമ്പിച്ചആരവങ്ങളുണ്ട്-അവ

നെഞ്ചേറ്റിയ ഒരു കൂട്ടംചെരിപ്പുകളുമുണ്ട്.

മുഖം കൊള്ളെ ചെരിപ്പുകള്‍ പതിക്കുമ്പോള്‍

ആരുമൊന്നു വിറക്കും;

ലോകം പടച്ചു വെച്ചവന്‍ പോലും.

ഒടുവില്‍ വേട്ടക്കാരന്‍

മുട്ട് മടക്കുന്നൊരു കാലം വരും ...

ചെരുപ്പില്‍ തഴമ്പിച്ച ആരവങ്ങളൊന്നായി

പ്രഹരങ്ങളായി പതിക്കും കാലം ...