ഏട് മാസിക . 2009 december

രചനകള്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

8/23/09

നോവലും നോവലിസ്റ്റും

സി. ആര്‍. പരമേശ്വരന്‍

...................................

നോവലിന്‍റെ സമാന്തര ധാരയെക്കുറിച്ചാണല്ലോ എഴുതാന്‍ പറഞ്ഞത് ? അങ്ങനെ ഒന്നുണ്ടെങ്കില്‍ തന്നെ അത് വളരെ പ്രക്ഷീണമാണ്. അടിയുറച്ച മൂല്യബോധവും അതിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ദര്‍ശനവും ഉള്ള നോവലിസ്റ്റുകള്‍, മുതലാളിത്ത വ്യവസ്ഥയുടെ ഇന്നത്തെ അവസ്ഥയോട്‌ cope up ചെയ്യാനാകും വിധം സ്വയം രാഷ്ട്രീയവല്‍കരിച്ചിട്ടുള്ള നോവലിസ്റ്റുകള്‍ നമുക്കിന്ന് വളരെ കുറവാണ്. ഉള്ളത് ജീവിതത്തെക്കുറിച്ച് ഭാഗിക ദര്‍ശനമുള്ള അരാഷ്ട്രീയക്കാരും, യാന്ത്രിക മാര്‍ക്സിസത്താല്‍ കണ്ടീഷന്‍ ( condition ) ചെയ്യപ്പെട്ടിട്ടുള്ള കക്ഷി രാഷ്ട്രീയക്കാരുടെ ആശ്രിതരുമാണ്.വില്‍പ്പനയ്ക്ക് മാത്രമല്ലാതെ ആത്മാവിഷ്കാരം ലകഷ്യമാക്കി എഴുതുന്നവര്‍ വളരെ കുറവാണ്. ആനന്ദ്‌ മാത്രമാണ് ഒരു അപവാദം. അതാണ്‌ കോവിലന്‍ പറഞ്ഞത് ആനന്ദ്‌ ഒഴികെ മറ്റെല്ലാവരും പൈങ്കിളി നോവലിസ്റ്റുകളാണെന്ന്.

...............................................

8/18/09

പോള്‍ ലഫാര്‍ഗിന്‍റെ ആത്മഹത്യാക്കുറിപ്പ്

'' മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ളപ്പോള്‍ തന്നെ ഞാന്‍ സ്വയം കൊല്ലുകയാണ്.
ജീവിതത്തിന്‍റെ സുഖങ്ങളെയും സന്തോഷങ്ങളെയും ഒന്നൊന്നായി എനിക്ക് നിഷേധിക്കുന്ന,
ശാരീരികവും ബുദ്ധിപരവുമായ എല്ലാ ശക്തിയെയും തളര്‍ത്തുന്ന, എന്‍റെ
ആത്മവീര്യത്തെ തകര്‍ക്കുന്ന വാര്‍ദ്ധക്യം - എനിക്കുതന്നെയും മറ്റുള്ളവര്‍ക്കും ഭാരമാവും.
എഴുപതിനപ്പുറം കടക്കേണ്ടെന്ന് ഞാന്‍ മുന്‍പേ തീരുമാനിച്ചതാണ്. ഒരു ഹൈപ്പോഡെര്‍മിക്ക് ഇന്‍ജക്ഷന്‍. ''
.....................................................................
മാര്‍ക്സിന്‍റെ മകള്‍ ലോറയെയാണ് പോള്‍ ലോഫാര്‍ഗ് വിവാഹം ചെയ്തത്. ആത്മഹത്യാ കുറിപ്പില്‍ ഒപ്പുവെച്ച് ഇവര്‍ 1911 നവംബറില്‍ ജീവനൊടുക്കി. '' അല്ലാതെന്തുചെയ്യാന്‍? പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടെന്നു തോന്നിയാല്‍? ''
ലെനിന്‍ ക്രൂപ്സ്കായയോട് പറഞ്ഞു.
പോള്‍ ലഫാര്‍ഗിന്‍റെ ഒരു കൃതിയുടെ പേര് ഇതാണ്.
......................................................

8/1/09

പ്രസിദ്ധി

കുരീപ്പുഴ ശ്രീകുമാര്‍
...............................
കഴിച്ച മദ്യം
മുപ്പതുമില്ലി
കുപ്രസിദ്ധി
മുവ്വായിരം
കിലോമീറ്റര്‍.
...............................

മൂന്ന് പൊട്ടാസ്‌ കവിതകള്‍

തേജസ്വിനി
....................................................

കാക്ക

മമ്മദും കോരനും
തമ്മിലെന്താ വ്യത്യാസം?
മമ്മദ് ജീവിച്ച കാലത്ത് കാക്ക.
കോരന്‍ മരണശേഷവും.


മരണവീട്

ഒരാള്‍ പോകുന്നു
എന്നേക്കുമായി.
ഒരുപാടുപേര്‍ വരുന്നു,
അന്നേക്ക് മാത്രമായി...


ചിരവ
നീ ചിരവ പോലെ
വേണ്ടതെല്ലാം കാര്‍ന്നെടുത്ത്
വീണ്ടും തലയുയര്‍ത്തി...
...........................................