ഏട് മാസിക . 2009 december

രചനകള്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

6/11/09

അഗ്രഹാരത്തില്‍ കഴുതൈ.





സിനിമ


ജോണ്‍ എബ്രഹാമിന്‍റെ വളരെ പ്രശസ്തമായ ഒരു സിനിമയാണ് അഗ്രഹാരത്തില്‍ കഴുതൈ. തമിഴില്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ ബാഹ്യതലത്തില്‍ ഒരു ഹാസ്യാത്മകത ജോണ്‍ നല്‍കിയിട്ടുണ്ട്. സ്ത്രീയുടെ പ്രസക്തിയെപ്പറ്റിയുള്ള ഒരു അന്വേഷണമുണ്ട് ഇതില്‍. ഒപ്പം ആര്യവല്‍ക്കരണത്തിലൂടെ വ്യക്തിത്വ ശോഷണം വന്ന ദ്രാവിഡ തനിമയെക്കുറിച്ചും.

അഗ്രഹാരത്തില്‍ കഴുതൈ ബ്രാഹ്മണ ജനതയുടെ അനാചാരങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അതുകൊണ്ട് കഴുത പ്രദര്‍ശിപ്പിക്കാന്‍ തമിഴ്‌നാട്ടിലെ തിയ്യറ്റര്‍ ഉടമകള്‍ തയ്യാറായില്ല. എന്നിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ സിനിമയ്ക്ക് നല്കി. ഇന്ത്യന്‍ സിനിമയിലെ ഇന്ത്യനിറ്റിയെപ്പറ്റി അന്വേഷിക്കുന്നവര്‍ക്ക് കഴുതയെ വിസ്മരിക്കുക അസാധ്യമാണ്.

പെസോറാമില്‍ ഒരു ഫിലിം ഫെസ്റ്റിവലില്‍ കഴുതയുടെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ പ്രശംസിക്കാന്‍ ചാടിയെണീറ്റ ലോക പ്രശസ്ത സിനിമാ നിരൂപകനെ ജോണ്‍ കൂവിയിരുത്തിയത് കുമാര്‍ സാഹ്നി ഒരു അനുസ്മരണക്കുറിപ്പില്‍
എഴുതിയിട്ടുണ്ട്. ചെല്ലാനത്തെ മണല്‍തീരത്തും
ഇറ്റലിയിലെ ഫെസ്റ്റിവല്‍ ഹാളിലും ഒരേപോലെ പൊള്ളയായ പ്രസംസകളെ ജോണ്‍ തള്ളിക്കളഞ്ഞു. തന്‍റെ
കലാസൃഷ്ടി സമൂഹത്തിനുള്ള സമര്‍പ്പണമാണെന്ന് ഒരു കൂവല്‍ കൊണ്ടോ ചില മൌനം കൊണ്ടോ ജോണ്‍ ഓര്‍മ്മിപ്പിച്ചു.





മെത്രോപോലിത്തയെപ്പറ്റി ഒരു ഡോക്യുമെന്‍ററി നിര്‍മ്മിക്കാന്‍ സ്വന്തം സഹോദരി നല്‍കിയ പണമാണ് കഴുതക്കുവേണ്ടി ജോണ്‍ ഇന്‍വെസ്റ്റ്‌ ചെയ്തതത്രെ.

.....................................................................................................
1988 ഒക്ടോബര്‍ / ജോണ്‍ അനുസ്മരണപ്പതിപ്പ് ( തയാറാക്കിയത് എസ്കെ )

1 comment:

  1. സ്ത്രീയുടെ പ്രസക്തിയെപ്പറ്റിയുള്ള ഒരു അന്വേഷണമുണ്ട് ഇതില്‍. ഒപ്പം ആര്യവല്‍ക്കരണത്തിലൂടെ വ്യക്തിത്വ ശോഷണം വന്ന ദ്രാവിഡ തനിമയെക്കുറിച്ചും.

    ReplyDelete