ഏട് മാസിക . 2009 december

രചനകള്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

6/28/09

രണ്ട് കുറിപ്പുകള്‍

നടരാജന്‍ ബോണക്കാട്







വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം ഇറക്കുമതിച്ചരക്കാണെന്ന വാദത്തെക്കുറിച്ച്‌...



അത് ഒരിക്കലും ഇറക്കുമതി ചെയ്യപ്പെട്ടില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ നാടുകളെല്ലാം കാടായിരുന്ന കാലത്ത് ജീവന്‍റെ
ഓരോ പെരുമാറ്റ രീതികളിലും അത് സജീവമായി നിലനിന്നിരുന്നു. ഇപ്പോഴും കാടുകളിലും അത്രതന്നെ വിശുദ്ധമായ മനസ്സുകളിലും അതുണ്ട്.



ചൈതന്യവത്തായ ഓര്‍മ്മ



അപ്പ, അണ്ണന്‍, ഞാന്‍ പിന്നെയൊരു പശുക്കന്നും തേയില എസ്റ്റേറ്റില്‍ നിന്നും മലമ്പാതയിലൂടെ ഇരുപത്താറുമൈല്‍
ദൂരെയുള്ള ഗ്രാമത്തിലേക്ക് നടക്കുകയാണ്. ഓരങ്ങളിലെ പുല്‍ക്കാടുകളെ ചൂണ്ടി ഗ്രാമത്തില്‍ അവയുടെ ദൌര്‍ലഭ്യത്തെ
കുറിച്ച് കുട്ടികളായ ഞങ്ങളോട് അപ്പ സംസാരിച്ചു.

കാട്, ഒരു മൃഗത്തിന്‍റെ സാന്നിദ്ധ്യം, പദയാത്ര, വിദൂര ഗ്രാമത്തിന്‍റെ ആസന്നത...ഈ ഘടകങ്ങളെല്ലാം സമന്വയിക്കുന്ന ഒരു
മാനസികാന്തരീക്ഷം... ഭൂമിയുടെ ഉല്‍പത്തിയേയും പരിണാമങ്ങളെയും കുറിച്ച് ഗന്ധങ്ങള്‍ പകരുന്ന വന്യാനുഭൂതി...
ഇത് എന്നും ചൈതന്യവത്തായ ഓരോര്‍മ്മയായിരിക്കുന്നത് അതുകൊണ്ട് തന്നെ.
.......................................................................

ഏട്, 1991 മാര്‍ച്ച്

.......................................................................


No comments:

Post a Comment